Welcome

4/28/11

തിരഞ്ഞെടുപ്പിന്റെ തിരശീല വിഴുവാന്‍ ഇനി ഏതാനും ദിവസങ്ങള്‍

   തിരഞ്ഞെടുപ്പിന്റെ തിരശീല വിഴുവാന്‍ ഇനി ഏതാനും ദിവസങ്ങള്‍ ബാക്കി, ഇതു വരെ നമ്മള്‍ കണ്ടത് ഒരു നല്ല നാടകം. അതില്‍ ഒരുപാടു സ്വാര്‍ത്ഥതയും സ്വജന പക്ഷപദവും പിന്നെ കുറെ കെട്ടിടം പൊളിക്കലും ആദിവാസി കുടിയോഴിപ്പികളും , അങ്ങനെ ഒരുപാടു ഒരുപാട് കണ്ടു, ഈ ഭരണ മാറ്റത്തിന്റെ ഇടവേളയിലും നാടകത്തിന്റെ ഒരു തണുത്ത കാടു വീശുന്നുണ്ട് . ഇപ്പോള്‍ ദേശീയ തലത്തിലേക്കും കേരള ഇടതുപക്ഷ രാഷ്ട്രീയം നീളുന്നു എന്ന് കാണുമ്പോള്‍ കോള്‍മയിര്‍ കൊല്ലുവാന് . അന്ന ഹസാരെ നിരാഹാരം കിടന്നത് കണ്ടു ശകത്തി അര്‍ജിച്ചു കേരളത്തിന്റെ മുഖ്യനും ഒന്ന് കിടന്നു, എത്ര നേരം കിടന്നു എന്ന് കേട്ട് ഞാന്‍ അന്തിച്ചു പൊയ്. അപാര കഴിവ് വേണം. സഖാക്കള്‍ പ്രസംഗിക്കാന്‍ എത്തുമ്പോള്‍ വരുന്നതിലും അധികം ജനകൂട്ടം ഈ മുഖ്യന്‍ വരുന്നിടത്ത് വരുന്നു എന്ന് കേള്‍ക്കുമ്പോള്‍ ഓര്‍ത്തു പോകുവാന് സ്വാമി വിവേകാന്ദന്‍ പറഞ്ഞ ഒരു വരിയാണ് 'കേരളം ഒരു ബ്രന്താലയം ആണ് 'എന്ന്, എന്ത് ഉദ്ദേശിച്ചാണ് അന്ന് അദ്ദേഹം പറഞ്ഞു എന്നത് സാഹചര്യങ്ങളില്‍ നിന്നും മനസിലാക്കാമല്ലോ മലയാളികള്‍ക്ക്? ഐസ്ക്രീം വിവാദങ്ങളും പിന്നെ പീഡന പരമ്പരകളും മുഖ്യ വിഷയങ്ങള്‍ ആകുന്ന ഒരു പ്രസംഗം കേള്‍ക്കാന്‍ വെമ്പുന്ന ഒരു കൂട്ടം. മറ്റു ഇടതു നേതാക്കള്‍ പ്രസങ്ങിക്കുന്നിടത് എന്തെ ഈ ഇടതു അനുഭാവികള്‍ ഇങ്ങനെ തടിച്ചു കൂടാതെ ? അതാണ് വിവേകാന്ദന്‍ പറഞ്ഞതും. കഴിഞ്ഞ 5 വര്‍ഷക്കാലം ഈ പ്രധാനമദേഹം എന്ത് ചെയ്തു സാധാരണക്കാരന്‌ വേണ്ടി? ഞാന്‍ ഒരു വിഎസ അനുകോലിയോഒ പ്രതികോലിയോഒ അല്ല ! പക്ഷെ ഈ നാടകങ്ങള്‍ ഒക്കെ കാണുമ്പോള്‍ പറയാതെ വയ്യ. 
   എന്ടോസള്‍ഫാന്‍ ആണു ഇപ്പോളത്തെ പ്രധാന വില്ലന്‍.  മുഖ്യന്റെ ഇഷ്ടക്കരുണ്ടല്ലോ അങ്ങ് കേന്ദ്രത്തില്‍ കാരാട്ട്‌ കുടുംബം, അവരോടു പൊയ് ഒന്ന് പാര്‍ലിമെന്റിനു മുന്നില്‍ ഒരു സത്യാഗ്രഹ സമരം നടത്താന്‍ പറഞ്ഞു കൂടെ :) ഇവിടെ മുഖ്യന്‍ ചെയ്തത് പോലെ എങ്കിലും ഒന്ന് അവിടെ കാണിക്കാന്‍. ബ്രിന്ത കാരാട്ടും പ്രകാശ്‌ കാരാട്ടും എന്തെ അതിന്നു ഒന്നും മുതിരാതെ? ഇനി ഇതു കേരളത്തിന്റെ മാത്രം പ്രശ്നമാനെങ്ങില്‍, എന്ത് കൊണ്ട് കേരള നിയമ സഭയില്‍ ഒരു ബില്‍ അവതരിപ്പിച്ചു പാസ്സാക്കിയെടുക്കാന്‍ ശ്രമിച്ചു കൂടെ ? ഇപ്പോഴനെങ്ങില്‍ പ്രതിപക്ഷവും ഒരേ സ്വരത്തില്‍ നിരധിക്കാന്‍ മുറവിളി കൂട്ടുന്നുമുണ്ട്. പീഡനക്കാരെ അഴിയെന്നിക്കും എന്ന് മുറവിളികൂട്ടുന്ന വിഎസ, എന്തെ നിയമപരമായി ഒരു ഹര്ജിയെങ്ങിലും എന്ടോ-സഅല്ഫനും അതിന്റെ ഉതപ്ധകര്ക്കുമെതിരെ കൊടുക്കാതെ?
   അരി മുടക്കികള്‍ എന്ന് വലതു പക്ഷ രാഷ്രിയക്കര്‍ക്കെതിരെ പ്രസംഗിച്ചു നടന്നു, അടുതതാര് വരുന്നോ അവരുടെ ചെലവില്‍ വളരെ ഭംഗിയായി 2 രൂപയ്ക്കു അരി വിതരണം നടത്താന്‍ ഇറങ്ങി തിരിച്ചു വെട്ടിലായി. Ration  കടക്കാര്‍ 8 രൂപയ്ക്കു വാങ്ങി വെച്ച അരി വെറും 2 രൂപയ്ക്കു കൊടുക്കാന്‍ ഉത്തിരവും ഇറക്കി, അതില്‍ വലിയ നഷ്ടം വരും എന്ന് പറയുന്ന വ്യപരികല്‍ക്കെതിരെ നടപടിയെടുക്കും എന്ന് ഭീഷണിയും, ഇപ്പൊ ഹര്‍ജിയുമായി ration വ്യാപാരികള്‍ ഹൈ കോടതിയില്‍. 8 രൂപയ്ക്കു വില വരുന്ന അരി 2 രൂപയ്ക്കു സര്‍ക്കാര്‍ പറയുന്നത് കേട്ടു കൊടുത്തിട്ട് മിണ്ടാതിരിക്കാന്‍, അടുത്ത മാസം പറ്റുമ്പോള്‍ ഈ നഷ്ടം നികത്തി തരാം എന്നാണ് സര്‍ക്കാരിന്റെ നിലപാട്, ഇനി തോറ്റാല്‍, ഏതു സര്‍ക്കാര്‍ എപ്പോ പറഞ്ഞു എന്ന് വരുന്ന സര്‍ക്കാര്‍ ചോദിക്കില്ല എന്ന് എന്താനുരപ്പു? 
   എന്തൊക്കെ പറഞ്ഞാലും ഇപ്പോള്‍ മുഖ്യന്‍ ഉന്നത പോലീസെ അധികാരികളെ എല്ലാം വെള്ളം കുടിപ്പിക്കുകയാണ്‌, ഈ പീഡന കേസുകളില്‍ എന്തിരോ എന്തോ ഇത്ര താത്പര്യമുള്ള മുഖ്യമന്ത്രി കേരള രാഷ്ട്രിയ ചരിത്രത്തില്‍ കാണില്ല. എന്നാലും ഈ റോഡുകളും, മാലിന്യ നിര്‍മാര്‍ജനവും, പവപെട്ടവന്റെ ജീവിത നിലവാരവും, കുടിവെള്ള പ്രശ്നവും, ഒന്നും മുഖ്യന് ഇത്ര കലവും കാണാന്‍ കഴിയുന്നില്ല എന്ന് മാത്രമല്ല ഇനിയും കാണില്ല എന്നാ വാശി കൂടിയാണോ എന്തോ?  ഇനി വരുന്ന സര്ക്കാര് വികസനം വികസനം എന്ന് പറഞ്ഞു കരയുന്നുണ്ട് , നടന്നാല്‍ പറയം നടന്നെന്നു. എന്നാലോ ഈ SFI പിള്ളേരെ കൊണ്ട് റോഡില്‍ ഇറക്കി എല്ലാം തള്ളി പോളിപ്പിക്കും. തിന്നുമില്ല തീറ്റിക്കുകയും ഇല്ല. പഴയ SFI മുദ്രാവാക്യം - ' തോക്കിനും ലാത്തിക്കും മുന്നില്‍ തോറ്ടിട്ടില്ല ' ,  ഭരണത്തെ വടിവളുകൊണ്ടും നടന്‍ ബോംബുകള്‍ കൊണ്ടും വിറപ്പിച്ചു നിറുത്തും.
   ഞാന്‍ ഒരു വലതു പക്ഷ ചിന്താഗതിക്കാരന്‍ ആണെന്ന് തെറ്റിധരിക്കപെടാം! അത് സത്യമല്ല, ഹഹ ഇനി വരുന്നവരുടെ ഭരണം കൂടെ കാണാം, എന്തായാലും കേന്ദ്രത്തിലെ ഭരണം ഇതു വരെ ഇന്ത്യ ഭരിച്ചവരെക്കളും ഭേതപ്പെട്ടതാണ് എന്ന് എനിക്ക് തോന്നുന്നു ഒരുപാടു അഴിമാതി കറകള്‍ ഒഴിച്ച് നിറുത്തിയാല്‍, എന്നാലും ഏറെ മുന്നേറാന്‍ ഉണ്ട്. അഴിമതി നടത്തിയവരെ പിടിച്ചു തുറന്കില്‍  അടച്ചത് കൊണ്ട് കാര്യമായില്ല, ശിക്ഷിക്കപെടനം. അഴിമതി നടക്കാതെ തടയണം അതിനു ഒരു നട്ടെല്ലുള്ള വര്‍ഗീയത ഇല്ലാത്ത  ഒരു ഭരണം കേന്ദ്രത്തില്‍ വരണം. എന്നാലും കേരളത്തിലെ പോലെ ഒരു രാഷ്ട്രിയ അരാജകത്വം കാണാന്‍ വലിയ പാടാണ്. ഇനിയും എന്തൊക്കെ കാണാന്‍ ഇരിക്കുന്നു എന്തായാലും ഒരു ബംഗാളിന്റെ പോലെ ആക്കാതെ ഇത്ര കാലം പിടിച്ചു നിര്‍ത്തിയത് തന്നെ വലിയ കാര്യം. എന്നാണാവോ ഈ ഭ്രാന്താലയം രക്ഷ പ്രാപിക്കുന്നത്?

4/11/11

കേരളം അഭിമുഖീകരിക്കൂന്ന വമ്പന്‍ പ്രശ്നങ്ങള്‍ : രാഷ്ട്രീയ പാര്‍ട്ടികള്‍ അവതരിപ്പിക്കുന്നത്

കേരളം അഭിമുഖീകരിക്കൂന്ന വമ്പന്‍ പ്രശ്നങ്ങള്‍ : രാഷ്ട്രീയ പാര്‍ട്ടികള്‍ അവതരിപ്പിക്കുന്നത്
1. വി.എസിനെ സ്ഥാനാര്‍ത്ഥിയാക്കിയതാര്
2. കേരളത്തിനു രണ്ടു രൂപ്യക്ക് അരിവേണോ ഒരു രൂപയ്ക്ക് അരി വേണോ
3. കുഞ്ഞാലിക്കുട്ടിയും ഐസ്ക്രീം കേസും
4.വി‌എസിന്റെ മകന്റെ ജോലി
5. പാമോയിലും ഗ്രാഫൈറ്റ് കേസും
6. ചെന്നിത്തലയുടെ ഹെലി‌കോപ്‌ടര്‍ യാത്ര.
7. ഒരുത്തിയും,പ്രശസ്തിയുടെ അന്വേഷ്ണവും
8. പി.ശശിയുടെ അസുഖം എന്തായിരുന്നു... പോലീസ് കേസെടുക്കുമോ
9.ജയരാജന്‍ ഷാജഹാനെ തല്ലിയോ അതൊ ഷാജഹാന്‍ ജയരാജനെ തല്ലിയോ
10. മന്ത്രി ദിവാകരന്‍ വോട്ടറെ തല്ലിയോ
11. രാഹുലിന്റേയും സോണിയായുടേയും സമ്മേളനങ്ങളില്‍ ഒഴിഞ്ഞു കിടന്ന കസേരകള്‍
12. ജമാ അത്തൈ ഇസ്ലാമിയുടെയും ആര്‍.എസ്.എസിന്റേയും വോട്ട് ആര് വാങ്ങും

(തുടരുന്നു...)

കേരളത്തെ ബാധിക്കുന്നതായി ഒരു രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും തോന്നാത്ത കാര്യങ്ങള്‍
1.കുടി വെള്ളം
2. റോഡുകള്‍
3. വിദ്യാഭ്യാസ മേഖലകളിലെ പരിഷ്ക്കാരം
4. പദ്ധതികള്‍ക്കായി കുടിയൊഴിപ്പിക്കപെട്ടവരുടെ പുനരധിവാസം
5. മാലിന്യ സംസ്ക്കരണം
6. കുറഞ്ഞത് ഇരുപതു വര്‍ഷത്തിനപ്പുറത്തെ കെരളം എങ്ങനെ ആയിരിക്കണം എന്നുള്ള കാഴ്ചപ്പാട്..


ഈ തിരഞ്ഞെടുപ്പില്‍ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തങ്ങള്‍ക്ക് കേരള വികസനത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് എന്താണന്ന് പോലും പറയാതെ വോട്ടു തേടുകയാണ്. കേരളത്തിലെ ജനങ്ങളെ വിവാദങ്ങളില്‍ തളച്ചിടാന്‍ മാധ്യമങ്ങളും തങ്ങളുടേതായ പങ്ക് വഹിക്കുന്നുണ്ട്

ഈ തിരഞ്ഞെടുപ്പില്‍ ആരു ജയിച്ചാലും കേരളത്തിലെ ജനങ്ങളെ സംബന്ധിച്ച് അതൊരു ദുരന്തം ആയിരിക്കും. കാരണം ഇന്നേ ദിവസം വരെ രാഷ്ട്രീയപാര്‍ട്ടികള്‍ തങ്ങളുടെ കേരളത്തിന്റെ വികസനത്തെക്കൂറിച്ചുള്ള കാഴ്ചപ്പാട് അവതരിപ്പിച്ചിട്ടില്ല. പേരിനൊരു തിരഞ്ഞെടുപ്പ് പത്രിക പുറത്തിറക്കിയെന്ന് മാത്രം. എന്നിട്ട് അതിലെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനു പകരം പെണ്‍ വിഷയവും അഴിമതിയും മാത്രം ചര്‍ച്ച ചെയ്ത് നിര്‍വൃതി അടയുന്നു. ആരോപണ പ്രത്യാരോപണം ഉന്നയിക്കുമ്പോള്‍ പ്രിയപ്പെട്ട നേതാക്കാന്മാരെ നിങ്ങള്‍ ഒന്ന് ഓര്‍ക്കുക.. നിങ്ങള്‍ക്ക് വേണ്ടത് കേരളത്തിലെ ഭരണമോ അതോ കേരളത്തിന്റെ പുരോഗതിയോ????

ഒരു പക്ഷേ കേരളം ഇതുവരെ കണ്ടതില്‍ വെച്ചേറ്റവും വൃത്തികെട്ട രാഷ്ട്രീയ പ്രചരണമാണ് ഇപ്പോള്‍ നടക്കുന്നത്. ഭരണ-പ്രതിപക്ഷത്തിന്റെ വാക് പയറ്റ് കണ്ടാല്‍ തോന്നും കേരളം കുത്തഴിഞ്ഞ ലൈഗിംക തൃഷ്ണയുള്ള മനുഷ്യരുടെ നാടാണന്ന്.

ഒരു ദിവസമെങ്കിലും കേരളത്തിന്റെ വികസനത്തെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ ജനങ്ങളോട് പങ്ക് വെച്ചിട്ട് തിരഞ്ഞെടുപ്പിനെ നേരിടൂ
courtsey:http://shibu1.blogspot.com/2011/04/blog-post.html

4/6/11

ഒരു വെറും പൗരന്‍റെ ഗതികെട്ട നിവേദനം


“കേരളത്തില്‍ പനി പടരുന്നുവെന്ന വാര്‍ത്ത മാധ്യമസൃഷ്‌ടിയാണ്.ഇല്ലാത്ത പനി ഉണ്ടാക്കാനാണ്‌ മാധ്യമങ്ങള്‍ ശ്രമിക്കുന്നത്‌. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്‌ മുന്നില്‍ക്കണ്ടാണ്‌ ഇത് “- മന്ത്രി പി കെ ശ്രീമതി.
“കത്തോലിക്കാ ബിഷപ്പുമാര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരേ നടത്തിയിട്ടുള്ള കള്ളപ്രചരണങ്ങളുടെ പേരില്‍ മാര്‍പ്പാപ്പ മാപ്പു ചോദിക്കുമെന്നാണ് കരുതുന്നത് “- മന്ത്രി എ.കെ.ബാലന്‍.
“നിങ്ങള്‍ക്കെതിരേ ചെങ്കല്‍ചൂളയില്‍ നിന്നു ഞാന്‍ ആളെ ഇറക്കും. മര്യാദകേട് കാണിച്ചാല്‍ ഞാനും മര്യാദകേടു കാണിക്കും. ഞാന്‍ സിപിഎമ്മുകാരനാണെന്നകാര്യം ഓര്‍മ്മവേണം, സിപിഎമ്മുകാരനോടു കളി വേണ്ട”- വി.ശിവന്‍കുട്ടി എംഎല്‍എ.
“റോഡരുകില്‍ പൊതുയോഗങ്ങള്‍ നിരോധിച്ചതു പോലുള്ള ഉത്തരവുകള്‍ പുറപ്പെടുവിക്കുന്ന ജഡ്ജിമാര്‍ ശുംഭന്മാരാണ്. ആത്മാഭിമാനമുണ്ടെങ്കില്‍ അവര്‍ രാജിവച്ചൊഴിയണം”- എം.പി.ജയരാജന്‍ (സിപിഎം സംസ്ഥാന കമ്മിറ്റിയംഗം).
കഴിഞ്ഞിട്ടില്ല, ഭരണപക്ഷത്തു നിന്നും ഇനിയും പല പ്രസ്താവനകളും വരാനുണ്ട്. നമ്മള്‍ വോട്ട് അധികാരത്തിലേറ്റിയ സര്‍ക്കാര്‍ എന്ന നിലയില്‍ സമചിത്തതയോടെ ആലോചിക്കുമ്പോള്‍ എന്താണ് ഇവരുടെ പ്രശ്നം എന്ന ചോദ്യത്തിന് നമ്മള്‍ തന്നെ ഒരുത്തരം കണ്ടെത്തേണ്ടതുണ്ട്. കേരളത്തിന്‍റെ സാമൂഹിക-സാംസ്കാരിക നിലവാരവും വിദ്യാഭ്യാസവിലവാരവും ചിന്താശേഷിയുമൊക്കെ ഇക്കാലമത്രയും നിശ്ചലമായിരുന്നു എന്നും തങ്ങള്‍ പറയുന്നത് ന്യായവാദങ്ങളാണെന്ന മട്ടില്‍ സ്വീകരിച്ച് ജനം കയ്യടിക്കുമെന്നോ ഇവര്‍ കരുതിയിരിക്കുകയാണോ ? അല്ലെങ്കില്‍ ജനങ്ങള്‍ എന്നവകാശപ്പെടുന്നവരുടെ വികാരങ്ങളും അഭിപ്രായങ്ങളും പ്രതികരണങ്ങളും കണക്കിലെടുക്കേണ്ടെന്നോ അടിച്ചമര്‍ത്തണമെന്നോ ഇവര്‍ തീരുമാനിച്ചിട്ടുണ്ട്.
അടിസ്ഥാനപരമായി ഈ അസഹിഷ്ണുത ഇന്ത്യന്‍ ജനാധിപത്യവും കമ്യൂണിസ്റ്റ് ഭരണസംവിധാനവും തമ്മിലുള്ള പൊരുത്തക്കേടിന്‍റേതാവും എന്നും ഊഹിക്കാം. അഭിപ്രായസ്വാതന്ത്ര്യമുള്ള ഒരു സമൂഹത്തോടുള്ള അസഹിഷ്ണുത, കോടതിയോ മാധ്യമങ്ങളോ എന്തുമാകട്ടെ, സിപിഎം നിയന്ത്രണത്തിലല്ലാതുള്ളതെല്ലാം ഇല്ലാതാക്കപ്പെടേണ്ടതാണ് എന്ന തിവ്രവാദനിലപാട് ആണ് ഭരണപക്ഷത്തു നിന്ന് ഉണ്ടാകുന്നതെങ്കില്‍ അത് ജനങ്ങള്‍ക്കു നേരെയുള്ള ഏറ്റവും വലിയ വെല്ലുവിളിയാണ് എന്നത് നിസംശയം പറയാം.
ഇടതോ വലതോ എന്ന വ്യത്യാസമില്ലാതെ രാഷ്ട്രീയനേതൃത്വം തങ്ങളെ രക്ഷിക്കുമെന്ന് ജനതയ്‍ക്കു വിശ്വാസമില്ലാതായിട്ടു കാലങ്ങളായി. അണികള്‍ എന്ന പേരില്‍ കൂടെക്കൊണ്ടു നടക്കുന്ന തൊഴില്‍രഹിതരായ ഒരു സമൂഹത്തെ സംസ്ഥാനത്തിന്‍റെ ജനസംഖ്യയുടെ പരിച്ഛേദമായി കരുതിയിട്ടാണോ ഇവര്‍ പൊതുസമൂഹത്തെ വെല്ലുവിളിക്കുന്നതും അപമാനകരമായ ഇത്തരം പ്രസ്താവനകള്‍ പുറത്തിറക്കുന്നതും എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
സിപിഎം ഭരണത്തില്‍ നിന്നിറങ്ങേണ്ട താമസമേയുള്ളൂ, യുഡിഎഫ് നേതൃത്വം വരുന്നതോടെ ഇവിടെ നല്ലകാലം വരും എന്നാരും വൃഥാ മോഹിക്കുന്നില്ല. ഭരണം കിട്ടിയേക്കുമെന്ന വിദൂരസാധ്യത മുന്നില്‍ കണ്ട് യുഡിഎഎഫ് ക്യാംപില്‍ തമ്മിലടിയും തൊഴുത്തില്‍ കുത്തും തുടങ്ങിക്കഴിഞ്ഞു. ക്രിയാത്മക പ്രതിപക്ഷമായി പോലും നിലകൊള്ളാന്‍ കഴിയാത്ത ഒരു മുന്നണി സംസ്ഥാന ഭരണം നേരെ ചൊവ്വേ മുന്നോട്ടു കൊണ്ടുപോകുമെന്ന് പ്രതീക്ഷിക്കുന്നതില്‍ അര്‍ഥവുമില്ല. പക്ഷെ ഒന്നുണ്ട്, എ ഗ്രൂപ്പുകാരന്‍ ഐ ഗ്രൂപ്പുകാരനെതിരെയും ഐ ഗ്രൂപ്പുകാരന്‍ നേരെ തിരിച്ചും കേരളാ കോണ്‍ഗ്രസുകാര്‍ പരസ്പരവും തെറി വിളിച്ചു കഴിഞ്ഞിട്ട് പിന്നെ സമൂഹത്തെയോ കോടതിയെയോ മാധ്യമങ്ങളെയോ വെല്ലുവിളിക്കാനുള്ള സമയം അഞ്ചു വര്‍ഷത്തിനിടയില്‍ യുഡിഎഫിനു കിട്ടിയെന്നു വരില്ല. ജനത്തെ വെറുപ്പിക്കുകയല്ലാതെ പ്രകോപിക്കുന്നതില്‍ അവര്‍ക്കു താല്‍പര്യവുമില്ല.
കംപ്യൂട്ടറിനെതിരെ സമരം ചെയ്ത ഒരു രാഷ്ട്രീയനിലപാട് ഇമെയില്‍ ഫോര്‍വേഡ് ചെയ്യുന്നവനെ പിടികൂടാന്‍ ഐജിയെ അന്യരാജ്യത്തേക്കു പറഞ്ഞയക്കുന്നതില്‍ അദ്ഭുതപ്പെടാനില്ല. പക്ഷെ, ആധുനികതയ്‍ക്കു പുറം തിരിഞ്ഞു നിന്നുകൊണ്ട്, തുറന്ന നിലപാടുകള്‍ക്കും സ്വാതന്ത്ര്യത്തിനും ഭീഷണി ഉയര്‍ത്തിക്കൊണ്ട് ഒരു രാഷ്ട്രീയപ്രസ്ഥാനവും ലോകത്ത് നിലനിന്നിട്ടില്ല. കാലത്തിനനുസരിച്ച് മാറ്റം വരുത്താന്‍ തയ്യാറാവാത്തതാണ് സിപിഎമ്മിന്‍റെ പ്രശ്നം എന്നു പലരും പറഞ്ഞു കേള്‍ക്കാറുണ്ട്. കാലം എങ്ങോട്ടു പോകുന്നു എന്നറിയാവുന്ന ആരെങ്കിലും ആ മുന്നണിയില്‍ ഉണ്ടായിരുന്നെങ്കില്‍ ഇത്രയധികം തകരാറുകള്‍ സംഭവിക്കില്ലായിരുന്നു എന്നു തോന്നുന്നു.
എബിസിഡി മുഴുവന്‍ അറിയാവുന്ന മന്ത്രിമാരോ, അടിസ്ഥാനവിദ്യാഭ്യാസമെങ്കിലും ഇല്ലാത്ത പ്രവര്‍ത്തകരോ ഒരു രാഷ്ട്രീയപാര്‍ട്ടിക്കും ഭൂഷണമല്ല എന്നിരിക്കെയാണ് ഈ നൂറ്റാണ്ടില്‍ ഇത്ര വിസ്മയകരമായ പ്രസ്താവനകള്‍ വഴി നേതാക്കള്‍ സ്വന്തം അ‍ഞ്ജതയും വിവരക്കേടും അല്‍പത്തരവും പരസ്യമായി പ്രഖ്യാപിക്കുന്നത്. എതിര്‍പ്പോ വിമര്‍ശനങ്ങളോ ഉണ്ടായാല്‍ ‘ചെങ്കല്‍ച്ചൂളയില്‍ നിന്നാളെയിറക്കാം’ എന്ന വിശ്വാസമാണോ പാര്‍ട്ടിയുടെ അടിത്തറ ? സമചിത്തതയോടെ ഒരു ചര്‍ച്ചയില്‍ ഭാഗഭാക്കാവാനുള്ള മാനസിക വളര്‍ച്ചപോലുമില്ലാത്ത നേതാക്കള്‍ ഉത്തരം മുട്ടുമ്പോള്‍ രാഷ്ട്രീയഭീഷണി മുഴക്കുന്നത് കേരളം പലതവണ കണ്ടു കഴിഞ്ഞതാണ്. രക്തസാക്ഷികളുടെ ഗാനം പാടി അടിസ്ഥാനവര്‍ഗത്തെ ഉപയോഗിക്കുന്ന പാര്‍ട്ടി അതിന്‍റെ ഭീകരമുഖം വെളിവാക്കുമ്പോള്‍ പ്രതികരിക്കാനാഗ്രഹിക്കുന്ന സമൂഹത്തിന് ചിലപ്പോള്‍ സ്വന്തം സ്വാതന്ത്യത്തിനു വേണ്ടി രക്തസാക്ഷിത്വം വരിക്കേണ്ടി വരുന്നുവെന്നത് നിസ്സഹായമാണ്.
സക്കറിയയും സി.ആര്‍ നീലകണ്ഠനും ആക്രമിക്കപ്പെട്ടതുപോലെയല്ല, സ്വന്തം കിടപ്പാടത്തിനു വേണ്ടി കിനാലൂരില്‍ പ്രതികരിച്ച പാവങ്ങളെ പൊലീസിനെ ഉപയോഗിച്ച് വേട്ടയാടിയത്. അവര്‍ തല്ലുചോദിച്ചു വാങ്ങിയതാണെന്ന വനിതാ കമ്മിഷന്‍ അധ്യക്ഷ ജസ്റ്റിസ് ഡി.ശ്രീദേവിയുടെ പ്രസ്താവനയോടെ നീതിയുടെ കമ്യൂണിസ്റ്റ് ഭാഷ്യവും നമ്മള്‍ കേട്ടു. സിപിഎമ്മിനു വഴങ്ങാത്ത ഹൈക്കോടതിയോടാണ് ഇപ്പോള്‍ വെല്ലുവിളി. അമേരിക്കക്ക് അനൂകൂലമല്ലാത്തവരെല്ലാം അമേരിക്കയുടെ ശത്രുക്കളാണ് എന്നു പറഞ്ഞതുപോലെ സിപിഎമ്മിനു ഏറാന്‍ മൂളാത്തവരൊക്കെയും സിപിഎമ്മിന്‍റെ ശത്രുക്കളാണ് എന്ന അന്ധവിശ്വാസം സാധാരണജനങ്ങള്‍ എത്ര വലിയ അപകടത്തിലൂടെയാണ് ഓരോ ദിവസവും കടന്നുപോകുന്നത് എന്നു വ്യക്തമാക്കുന്നു. കോടതിയെയോ മാധ്യമങ്ങളെയോ ജനങ്ങളെയോ വിലമതിക്കാത്ത ഒരു ഭരണകൂടത്തിനു കീഴില്‍ ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടി നിശബ്ദത പാലിക്കുക എന്നതു മാത്രമാണ് സാധാരണക്കാരന് സ്വീകരിക്കാവുന്ന മാര്‍ഗം.
ഒരു ഭരണകൂടമെന്നാല്‍ മുഖ്യമന്ത്രിയും മന്ത്രിമാരും അവരെ വച്ചു കളിക്കുന്ന പാര്‍ട്ടി സംവിധാനവുമാണെന്ന വിശ്വാസം കഴിഞ്ഞ കുറെ നാളുകള്‍ കൊണ്ട് ജനങ്ങള്‍ക്കുണ്ടായിട്ടുണ്ട്. മന്ത്രിസഭയില്‍ പാര്‍ട്ടിക്കുണ്ടാക്കാവുന്നതിനെക്കാള്‍ സ്വാധീനമുണ്ടാക്കാന്‍ കഴിയുമ്പോഴേ പ്രതിപക്ഷം ഭരണത്തില്‍ ഭാഗഭാക്കാവുകയുള്ളൂ. സ്വയം ഷണ്ഡീകരിക്കപ്പെട്ട പ്രതിപക്ഷത്തിനും അതിന്‍റെ നേതാക്കന്‍മാര്‍ക്കും കേരളത്തിലെ ജനങ്ങളുടെ ദുരവസ്ഥയില്‍ തുല്യമായ പങ്കുണ്ട്. ലാഭമുള്ള ബിസിനസുകള്‍ മാത്രം ചെയ്യുന്ന പ്രതിപക്ഷ നേതാക്കള്‍ സംസാരിക്കുന്നത് ജനങ്ങള്‍ക്കു വേണ്ടിയല്ല. നിലവാരമില്ലാത്ത, ദുര്‍ബലമായ പത്രക്കുറിപ്പുകള്‍ ഇറക്കി താന്‍ ജീവിച്ചിരിപ്പുണ്ട് എന്നറിയിക്കുന്ന ഉമ്മന്‍ ചാണ്ടി പ്രതിപക്ഷ നേതാവെന്ന നിലയില്‍ ജനങ്ങള്‍ക്കു വേണ്ടി ഒന്നും ചെയ്തിട്ടില്ല എന്നത് കൊണ്ട് മാത്രം ഇനിയൊരു മുഖ്യമന്ത്രിയോ മന്ത്രിയോ പോലുമാകാനുള്ള യോഗ്യതയില്ലാത്തവനാണെന്നു തെളിയിച്ചു കഴിഞ്ഞു.
ശേഷം, ജനങ്ങള്‍ക്ക് മുന്നിലുള്ളത് അപകടകരമായ അരാഷ്ട്രീയവാദം മാത്രമാണ്. വര്‍ഗീയസംഘടനകളുടെയും മതമേലധ്യക്ഷന്മാരുടെയും നേരിട്ടുള്ള ഇടപെടല്‍ രാഷ്ട്രീയത്തില്‍ സംഭവിക്കുന്നത് രാഷ്ട്രീയകക്ഷികള്‍ അത്രത്തോളം അധപതിക്കുമ്പോഴാണ് എന്ന് നേതാക്കള്‍ തിരിച്ചറിയേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. നയിക്കാന്‍ ആരുമില്ലാത്ത ഒരു ജനത നാശത്തിലേക്കാണ് പോകുന്നത്. രാഷ്ട്ട്രീയനേതൃത്വം അതില്‍ പരാജയപ്പെടുമ്പോള്‍, ജനത്തെ ഭീഷണിപ്പെടുത്തുമ്പോള്‍, അവിടെ മതനേതാക്കള്‍ സ്ഥാനം പിടിക്കുന്നത് സ്വാഭാവികമാണ്. മതം പിടിമുറുക്കിയാല്‍, പിന്നൊരിക്കലും രാഷ്ട്രീയക്കാരന് സമൂഹത്തില്‍ തിരിച്ചുവരാനാവില്ല എന്നത് നേതാക്കന്‍മാര്‍ ഓര്‍ത്താല്‍ നന്ന്. സാമൂഹിക-സാംസ്കാരിക പുരോഗതിക്കു പകരം സാമുദായിക പുരോഗതിലധിഷ്ഠിതമായി മതനേതാക്കള്‍ പറയുന്നതനുസരിച്ച് പ്രവര്‍ത്തിക്കുന്ന നേതാക്കന്‍മാര്‍ രംഗത്തുവരും. പിന്നെ എന്തുണ്ടാവുമെന്നതിനെ പറ്റി ഒരു ചര്‍ച്ചയുടെ പോലും ആവശ്യമില്ല.
ഇംഗ്ലീഷ് സംസാരിക്കാനറിയാത്തതോ മാനേജ്മെന്‍റും മാര്‍ക്കറ്റിങും അറിയാത്തതോ അല്ല നേതാക്കന്‍മാരുടെ പ്രശ്നം. ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ജനസേവകരായ ആളുകള്‍ ഉണ്ടാവണമെന്ന വിഡ്ഡിത്തവും ഇന്നാരും പറയില്ല. രാഷ്ട്രീയം ഒരു പ്രഫഷനും ബിസിനസ്സും ആണ്. ഗുണ്ടായിസവും പൊട്ടന്‍കളിയും മറ്റേതു വ്യവസായവും പോലെ രാഷ്ട്രീയത്തെയും തകര്‍ക്കും. ഏത് ബിസിനസ്സും പ്രഫഷനും വിജയിക്കുന്നത് അത് കാലോചിതമാകുമ്പോഴാണ്. കേരളത്തില്‍ ഭരിക്കുന്നത് ആരായാലും അവര്‍ എപ്പോഴും 30 വര്‍ഷമെങ്കിലും പിന്നിലായിരിക്കും. കുറച്ചൊക്കെ കാലോചിതമായി ഭരിച്ചത് കെ.കരുണാകരനും ഇ.കെ.നായനാരും മാത്രമാണെന്നു തോന്നുന്നു. ജനങ്ങളെ ഭരണം കൊണ്ട് ഉദ്ധരിക്കാനൊന്നും ആരും നില്‍ക്കേണ്ട, അവരെ പീഡിപ്പിക്കാതിരിക്കാന്‍, അവര്‍ക്ക് ജീവിക്കാനുള്ള അവസരം നല്‍കാന്‍ മാത്രം വളരെ കുറച്ചു കാര്യങ്ങള്‍ ചെയ്താല്‍ മതി. നികുതിപ്പണം മുഴുവന്‍ നിങ്ങള്‍ പങ്കിട്ടെടുത്തോളൂ…. പ്ലീസ് ഞങ്ങളെ ഉപദ്രവിക്കരുത് !
courtesy: http://berlytharangal.com

ഇന്ത്യയിലെ ചേരികളെ ആര്‍ക്കാണ് പേടി ?


ഒരു സിനിമയും സിനിമാ അവാര്‍ഡും ഇത്രത്തോളം ചര്‍ച്ചയായതും വിവാദമായതും എന്തുകൊണ്ടാണെന്ന് മനസ്സിലാക്കാന്‍ പറ്റാത്തവിധം ചര്‍ച്ചകളുടെ ദിശ മാറിയും മറിഞ്ഞുമൊക്കെ ഇരിക്കുന്നു. പത്രങ്ങള്‍ കൈവിട്ട ചര്‍ച്ച ഇപ്പോള്‍ ചാനലുകളും മാഗസിനുകളും ഏറ്റെടുത്തു നടത്തുന്നു. സ്ലംഡോഗ് മില്യനെയര്‍ എന്ന സിനിമ ചര്‍ച്ചയില്‍ നിന്നു പുറത്തുപോകാത്തതിന് ഒരേയൊരു കാരണം മാത്രം അവശേഷിക്കുന്നു. സിനിമ വെറുക്കപ്പെടുകയും സിനിമയിലൂടെ രാജ്യാന്തര അംഗീകാരം നേടിയ താരങ്ങള്‍ ആദരിക്കപ്പെടുകയും ചെയ്യുന്നു.
മദാല്‍സയായ സിനിമാനടിയോടൊപ്പം ഒരു രാത്രി പങ്കിടും വരെ അവളെ പൂജിക്കുകയും സ്വപ്നം കാണുകയും അതു കഴിഞ്ഞാല്‍ യഥാര്‍ത്ഥ സൌന്ദര്യം അവള്‍ക്കല്ല അവളുടെ വേലക്കാരിക്കാണ് എന്നു തിരിച്ചറിയുകയും ചെയ്യുന്ന രാഷ്ട്രീയമാണ് ഈ ചര്‍ച്ചകളുടടെയും ആധാരം. രണ്ടു ചോദ്യങ്ങളാണ് ഉന്നയിക്കപ്പെടേണ്ടത് ?
? മുംബൈയിലെ ചേരികളെ ദുരുപയോഗിക്കുകയോ എസി സ്റ്റുഡിയോയില്‍ ചേരിയുടെ സെറ്റിട്ട് ചേരിയെ മോശമായി ചിത്രീകരിക്കുകയോ ചെയ്തതിനാണോ സംവിധായകന്‍ ഡാനി ബോയ്ല്‍ തെറി കേള്‍ക്കുന്നത് ?
? ഇന്ത്യയില്‍ ചേരികളുണ്ട് എന്ന് അംഗീകരിക്കാന്‍ മടിക്കുന്നവരും ആ ചേരികളെ ഭയപ്പെടുന്നവരും ആരാണ് ?
രണ്ടു ചോദ്യങ്ങളുടെയും ഉത്തരം പകല്‍വെളിച്ചം പോലെ വ്യക്തമാണെന്നിരിക്കെ കൂലങ്കഷചര്‍ച്ചകള്‍ ഇരുട്ടത്ത് എന്താണു തിരയുന്നത് എന്നു മനസ്സിലാവുന്നില്ല. ആദ്യത്തെ ചോദ്യത്തിന്റെ ഉത്തരം ചിത്രത്തിന്റെ ചിത്രീകരണം മുതല്‍ ഓസ്കര്‍ അവാര്‍ഡ് നിശ വരെ നീളുന്ന സംഭവങ്ങളിലുണ്ട്. ഡാനി ബോയ്ല്‍ സായിപ്പാണെങ്കിലും തന്തയ്ക്കു പിറന്നവനാണ്. ആ സിനിമ ഏതെങ്കിലും ഇന്ത്യന്‍ സംവിധായകനാണ് ചെയ്യുന്നതെങ്കില്‍ തീര്‍ച്ചയായും ആളൊഴിഞ്ഞ സ്ഥലത്ത് സെറ്റിട്ടേ ചിത്രീകരിക്കൂ എന്നുറപ്പാണ്. എന്നിട്ട് അതിലഭിനയിക്കാന്‍ വരുന്ന നായിക മുതല്‍ എക്സ്ട്രാ നടി വരെ സകലതിനെയും പൂശും. നടിമാരെ പൂശാന്‍ വേണ്ടി മാത്രം സിനിമയെടുക്കുന്ന മലയാളം സ്ലംഡോഗ്സിനെ പരാമര്‍ശിക്കുന്നില്ല. സായിപ്പിനുള്ളതിനെക്കാള്‍ വിവരവും സംസ്കാരവും മൂല്യവുമൊക്കെ ഇന്ത്യക്കാര്‍ക്കുണ്ടായിരിക്കാം. എന്നു കരുതി സത്യസന്ധമായ ഒരുദ്യമത്തെ കരിവാരിതേയ്ക്കുന്നത് സംസ്കാരശൂന്യമാണ്.
ഇനിയിപ്പോള്‍ ഈ സിനിമ ഒറിജിനല്‍ ചേരിയില്‍ തന്നെ ചിത്രീകരിക്കാന്‍ ധൈര്യമുള്ള സംവിധായകരുണ്ടെന്നിരിക്കട്ടെ. അതിലഭിനയിച്ച തെരുവുകുട്ടികളെ ആരെങ്കിലും പിന്നെ ചുമന്നുകൊണ്ടു നടക്കുമോ ? നടന്നാലും പ്രോജക്ട് ചെയ്യുന്നത് അവരുടെ പട്ടിണിയും ദുരിതവും ചെറ്റക്കുടിലിലെ ജീവിതവുമാണ്. ദാ നോക്കൂ ചില സ്ലംഡോഗുകള്‍ എന്ന കണ്ണിലൂടെയല്ല, ആ സിനിമയിലെ ചില കഥാപാത്രങ്ങള്‍ക്കു ജീവന്‍ പകര്‍ന്ന താരങ്ങള്‍ എന്ന മട്ടില്‍ തന്നെയാണ് ലോകം കുട്ടികളെ കണ്ടത്. റുബിനയ്ക്കു വേണ്ടി അമ്മമാര്‍ അടികൂടുന്നു, ഇസ്മായിലിനെ അച്ഛന്‍ തല്ലി തുടങ്ങിയ എക്സ്ക്ളൂസീവുകള്‍ പുറത്തുവിട്ടത് ഇന്ത്യന്‍ മാധ്യമങ്ങളാണ്. പയ്യന്‍ ശരിക്കും തീട്ടത്തില്‍ ചാടുന്നവനാണോ എന്നാവും ഇനിയവര്‍ക്കറിയേണ്ടത്.
ഡാനി ബോയ്ല്‍ അല്ലാതെ ഏതെങ്കിലും ഇന്ത്യന്‍ സംവിധായകന്‍ ഓസ്കര്‍ റെഡ്കാര്‍പെറ്റിലേക്ക് ആ കുട്ടികളെ കൊണ്ടുപോകുമെന്ന് സ്വപ്നത്തില്‍ പോലും ചിന്തിക്കാന്‍ കഴിയില്ല. ഈ ഓസ്കര്‍ കൊണ്ട് നമ്മള്‍ ആഘോഷിക്കുന്നത് റഹ്മാന്റെയും പൂക്കുട്ടിയുടെയും അവാര്‍ഡുകളാണെങ്കില്‍ രണ്ട് ഓസ്കറുമായി തിരികെയെത്തിയ റഹ്മാന്‍ ഏറ്റവും ഒടുവില്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത് ശ്രദ്ധിക്കൂ.-
“For me, those six kids from Slumdog Millionaire, who belong to a humble part of our own Mumbai; walking the red carpet with the highest-paid Hollywood stars at the Oscars was the highest moment. That to me was the truest display of the democratic spirit. Compared with that, my getting the Oscars is inconsequential. These kids didn’t even have a birth certificate in the first place but got their passports and visas within three days. That’s the real miracle. I would like to hand it to Danny Boyle and the producers for looking out for those kids. “
ഇതിനപ്പുറം ഒന്നുമില്ല. ഓസ്കര്‍ വാങ്ങിയ റഹ്മാനെക്കാള്‍ ഇങ്ങനെ ചിന്തിക്കാനും പറയാനും കഴിയുന്ന റഹ്മാനോടാണെനിക്ക് ബഹുമാനം. ഒരിന്ത്യക്കാരന് ചെയ്യാനാവാത്തത് സായിപ്പ് ചെയ്തു. അതുകൊണ്ട് തന്നെ നമ്മളില്‍ ചിലര്‍ക്ക് അത് അംഗീകരിക്കാന്‍ കഴിയുന്നില്ല. ഓസ്കര്‍ വലിയ അവാര്‍ഡ് ആണോ അല്ലയോ എന്ന നിലയ്ക്കു വരെയായി ചര്‍ച്ചകള്‍. മികച്ച സിനിമയ്ക്കുള്ള ഓസ്കറിനെക്്കാള്‍ മൂല്യമുള്ളത് മികച്ച വിദേശഭാഷാ ചിത്രത്തിനാണ് എന്നു വാദിക്കാം. കേരള സംസ്ഥാനചലച്ചിത്ര അവാര്‍ഡ് ആണ് അതിനെക്കാവ് മികച്ചത് എന്നും വാദിക്കാം. ഇന്ത്യന്‍ പ്രസിഡന്റാണോ അമേരിക്കന്‍ പ്രസിഡന്റാണോ വലിയവന്‍ എന്നു ചോദിക്കുന്നതുപോലെയേ ഉള്ളൂ. ഇന്ത്യയാണ് വലിയ രാജ്യം, ഇവിടടെയാണ് കൂടുതല്‍ ജനങ്ങള്‍ അതുകൊണ്ട് ഇന്ത്യന്‍ പ്രസിഡന്റാണ് അമേരിക്കന്‍ പ്രസിഡന്റിനെക്കാള്‍ വലിയവന്‍ എന്നു വാദിച്ചാല്‍ അതില്‍ ഒരു തെറ്റുമില്ല. പക്ഷെ, ആര്‍ക്കാണ് കൂടുതല്‍ ആളുകളെ സ്വാധീനിക്കാന്‍ കഴിയുന്നത് എന്ന ചോദ്യത്തിനു കൂടി ഉത്തരം പറയാതെ പോകരുത് ആരും ?
ഇന്ത്യയുടെ ഇപ്പോഴത്തെ പ്രസിഡന്റ് ആര് എന്ന് ഇന്ത്യയില്‍ തന്നെ ഒരു സര്‍വേ നടത്തിയാല്‍ കുറഞ്ഞത് 20 ശതമാനം പേരെങ്കിലും അറിയില്ല എന്നു പറയും. 30 ശതമാനം പേരെങ്കിലും ആദരണീയനായ അബ്ുദുല്‍കലാമിന്റെ പേര് പറയും. പ്രതിഭാ പാട്ടീല്‍ എന്നു പറയാന്‍ കഴിയുന്നവര്‍ 50 ശതമാനത്തതില്‍ താഴെയായിരിക്കും. പക്ഷെ, ഒബാമ എന്നു പറയാനാവുന്നവര്‍ അതിലേറെയായിരിക്കും. അതുപോലെ തന്നെയാണ് ഓസ്കറും. ചലച്ചിത്രലോകത്തെ ഏറ്റവും അധികം സ്വാധീനിക്കുന്നത് ഓസ്കറാണ്. അതുകൊണ്ട് അത് തന്നെയാണ് ലോകത്തെ ഏറ്റവും വലിയ അവാര്‍ഡ്. ഇക്കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല. അത് അമേരിക്കയുടെയാണ് ലൊസാഞ്ചലസില്‍ റിലീസ് ചെയ്യുന്ന സിനിമകളുടെയാണ് എന്നൊക്കെ പറഞ്ഞിട്ട് ഒരു കാര്യവുമില്ല. ഇവിടെ എടുക്കുന്ന സിനിമകളും ആവശ്യമുള്ളവന് ലൊസാഞ്ചലസില്‍ റിലീസ് ചെയ്യാം. ജനം അംഗീകരിക്കാത്ത ഒന്നിനു വേണ്ടി വാദിച്ചു വാദിച്ചു നരകിക്കുന്നവര്‍ ക്ഷമിക്കുക.
ചേരികളെക്കുറിച്ചും പാവം കുട്ടികളെക്കുറിച്ചുമുള്ള പരിവേദനങ്ങള്‍ പറയുന്നത് ചേരിയില്‍ നിന്നുള്ള ആരുമല്ലെന്ന് ഓര്‍ക്കണം. ചേരിയില്‍ ഓസ്കര്‍ ഒരാഘോഷമായിരുന്നു. ചേരിക്കു പുറത്തുള്ളര്‍ക്കും ചേരിയ ഉദ്ധരിക്കാന്‍ നടക്കുന്നവര്‍ക്കുമാണ് അസ്വസ്ഥത. അപ്പോള്‍ എന്റെ പ്രധാന ചോദ്യത്തിന്റെ ഉത്തരം അതു തന്നെയാണ്. ഇന്ത്യയിലെ ചേരികളെ നമുക്കു തന്നെയാണ് പേടി. സമ്പന്നരുടെ പട്ടികയില്‍ ഇത്രയധികം ആളുകളുള്ള ഇന്ത്യയില്‍ ഇതുപോലെ ചേരികളുമുണ്ട് എന്ന് ലോകമറിയുന്നത് ആ സമ്പന്നതയില്‍ അഭിരമിക്കുന്നവര്‍ക്ക് വലിയ പ്രയാസമാണ്. ഈശ്വരാ ! വലിയ നാണക്കേടായല്ലോ എന്ന മട്ടാണ്. സ്യൂട്ടും കോട്ടുമിട്ട് സായിപ്പിന്റെ തോളില്‍ കയ്യിട്ടു നടക്കുന്ന മാന്യന്‍മാര്‍ക്കൊക്കെ പേടിയാണ് ാനും അത്തരം ചേരിയില്‍ നിന്നു വളര്‍ന്നുവന്നവനാണോ എന്നിവര്‍ സംശയിക്കുമോ എന്ന്.
ബ്ലോഗില്‍ തന്നെ നമ്മുടെ ഒന്നിലേറെ സുഹൃത്തുക്കള്‍ ഒരേ സ്വരത്തില്‍ ഉന്നയിച്ച ഒരു കാര്യമുണ്ട്.. സ്ലംഡോഗ് മില്യനെയര്‍ കാണാന്‍ തിയറ്ററിനു മുന്നില്‍ ക്യൂവില്‍ നിന്ന സായിപ്പ് ചോദിച്ചു, ഇന്ത്യയില്‍ ഇതുപോലെ ചോരികളുണ്ടോ എന്ന്. ആ ചോദ്യം കേട്ട് തൊലിയുരിഞ്ഞ എല്ലാവരോടുമായി പറയട്ടെ, നിങ്ങളെയോര്‍ത്ത് ഞാന്‍ ലജ്ജിക്കുന്നു. തീര്‍ച്ചയായും ഉണ്ട് സായിപ്പേ, ഇന്ത്യയില്‍ നിങ്ങള്‍ വന്നു കണ്ടുപോയിട്ടുള്ള സ്ഥലങ്ങള്‍ക്കു പുറമേ തൂറന്ന കക്കൂസുകളുള്ള ചേരികളും കുട്ടികളെക്കൊണ്ട് ഭിക്ഷയെടുപ്പിക്കുന്ന മാഫിയകളും ഉണ്ട്, ആ ചേരികളില്‍ നിങ്ങള്‍ കണ്ടത് എന്റെ സഹോദരന്‍മാരാണ് എന്നു പറയാനുള്ള ചങ്കുറപ്പില്ലെങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും ഒരു രാജ്യസ്നേഹിയല്ല.
ഇവിടെ ചേരികളും ദുരിതവുമില്ല ഉള്ളത് മനോഹരമായ ബീച്ചുകളും ടൂറിസം കേന്ദ്രങ്ങളുമാണെന്ന് പറയുന്ന ഇന്ത്യക്കാര്‍ തന്നെയാണ് സത്യത്തില്‍ ലോകത്തിനു മുന്നില്‍ ഇന്ത്യയെ കരിതേച്ചു കാണിക്കുന്നത്. ഒരിന്ത്യന്‍ പൌരന് വര്‍ണശബളമായ നമ്മുടെ കാഴ്ചകളെ മഹത്വല്‍ക്കരിക്കുകയും നമ്മുടെ ദുരിതങ്ങളെയും വേദനകളെയും തമസ്കരിക്കുകയും ചെയ്യാന്‍ ധാര്‍മികമായി അവകാശമില്ല. ചേരികളും തീട്ടത്തില്‍ ചാടുന്ന കുട്ടികളുമല്ല, ഇവരൊന്നും ഇന്ത്യയിലുള്ളവരല്ല എന്നു പറയുന്നവരാണ് ഇന്ത്യയുടെ നാണക്കേട്.
courtesy: http://berlytharangal.com